Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor

20 ലക്ഷമല്ല വാങ്ങിയത്, ഹരീഷ് കണാരന് മറുപടിയുമായി ബാദുഷ

കൊച്ചി: കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നുമുള്ള നടന്‍ ഹരീഷ് കണാരന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം. ബാദുഷ.

ഹരീഷില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബാദുഷ, ഹരീഷ് പറഞ്ഞ തുകയില്‍ മാറ്റമുള്ളതായി പ്രതികരിച്ചു. 20 ലക്ഷമാണ് വായ്പയായി ചോദിച്ചത്. ലഭിച്ചത് 14 ലക്ഷമാണ്. ഏഴു ലക്ഷത്തോളം രൂപ തിരികെ നല്‍കി.

ബാക്കി തുക ഹരീഷിന്‍റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്‍റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബാദുഷ പറഞ്ഞു. ചെയ്ത സേവനത്തിന് ഒരു പണവും വാങ്ങിയില്ലെന്നും പ്രതിഫലം തരാന്‍ ഹരീഷ് മനസ് കാണിച്ചില്ലെന്നും ബാദുഷ ആരോപിച്ചു.

ഹരീഷിന്‍റെ ആരോപണത്തിന് ശേഷം മകന്‍ കോളജില്‍ പോയിട്ടില്ല. മകളുടെ പേജില്‍ വരെ സൈബറാക്രമണം ഉണ്ടായി. സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നിയമ പരമായ നടപടി സ്വീകരിക്കും. ഹരീഷിന് അവസരം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സ്വഭാവം കൊണ്ടാണെന്നും ബാദുഷ പറഞ്ഞു.

National

നടൻ അജിത്തിന്‍റെ വീട്ടിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന നടത്തി

ചെന്നൈ: നടൻ അജിത്തിന്‍റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ചെന്നൈ ഇസിആറിലുള്ള വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പോലീസ് ആസ്ഥാനത്തേക്കാണെത്തിയത്.

തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല. സന്ദേശം അയച്ച ഇമെയിലിന്‍റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

ദിവസങ്ങൾക്കു മുമ്പ് നടി രമ്യ കൃഷ്ണന്‍റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അജിത്തിന്‍റെ വീട്ടിലും ബോംബ് ഭീഷണിയെത്തിയത്.

Movies

അഞ്ചുവർഷത്തെ പ്രണയം; നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു

നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനി താരയാണ് വധു. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ബിനീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവച്ചത്.

‘ടീമേ... ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഃഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും വേണം’, ബിനീഷ് കുറിച്ചു.

‘എന്‍റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്‍റെ ചാനൽ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വർഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ട്. അവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിപാടി നടത്തിയത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹം’, ബിനീഷ് പറഞ്ഞു.

പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, പാസഞ്ചർ, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് അഭിനയിച്ചിട്ടുണ്ട്.

Kerala

ദുല്‍ഖറിന് ആശ്വാസം; വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്‍റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ പിടിച്ചെടുത്ത വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിന് നിർദേശം നൽകി. ഇതിനായി ദുല്‍ഖര്‍ അപേക്ഷ കൊടുക്കണമെന്നും 20 വര്‍ഷത്തെ വാഹനത്തിന്‍റെ വിവരങ്ങള്‍ ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്.

ഉപാധികളോടെ വാഹനം വിട്ടുനല്‍കാമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. ദുല്‍ഖര്‍ സല്‍മാന്‍റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. അന്വേഷണത്തിന് വാഹനം കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടത് അനിവാര്യമാണോയെന്ന് കസ്റ്റംസിനോട് ഹൈക്കോടതി ചോദിച്ചു.

വാഹനത്തിന്‍റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗാരന്‍റി നല്‍കാമെന്നും ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. കള്ളക്കടത്ത് വാഹനമാണെന്ന പ്രാഥമിക വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദുല്‍ഖറിന്‍റെ കാർ പിടിച്ചെടുത്തതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.

Movies

ആരോഗ്യനിലയിൽ നേരിയ പുരോഗതി; രാജേഷ് കേശവിന്‍റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

നടനും അവതാരകനുമായ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. ആൻജിയോപ്ലാസ്റ്റിക്ക് രാജേഷിനെ വിധേയനാക്കിയെന്നും വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ന്യൂറോ വിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

നിലവിൽ അഡ്വാൻസ് ലൈഫ് സപ്പോർട്ടിന്‍റെ സഹായത്തോടെ ഐസിയുവിലാണ് രാജേഷുള്ളത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ ഞായറാഴ്ചയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീണത്.

പെട്ടന്നുണ്ടായ ഹൃദയാഘാതം രാജേഷിന്‍റെ തലച്ചോറിനെയും ബാധിച്ചുവെന്ന നിരീക്ഷണത്തിലാണ് ഡോക്ടർമാരുള്ളത്.

ടെലിവിഷനിൽ കരിയ‍ർ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ അവതാരകരിലൊരാളാണ്. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളിലും ടോക്ക് ഷോകളിലും അവതാരകനായെത്തി.

ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, നീന, തട്ടും പുറത്ത് അച്യുതൻ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്.

Latest News

Up